Posts

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വിളികളും ഭയപ്പാടുകളായിരുന്നു. അതോടെ ഭയത്തെ ഞാൻ ഭയക്കാൻ തുടങ്ങി.അത് മറികടക്കാൻ മരണത്തിനേ ഇനി  സാധിക്കു എന്ന അവസ്ഥയിലേക്കെത്താൻ തുടങ്ങി.എല്ലാത്തിനും കാരണം അയാളാണ്.അയാൾ മാത്രമായിരുന്നു എൻ്റെ  ഭയം.                                                            CCU വിലെ മരവിച്ച തണുപ്പിൽ ഞാൻ കയറി കണ്ടിരുന്നയാളെ എനിക്ക്  പരിചയം ഇല്ലായിരുന്നു .എൻ്റെ ശ്രദ്ധക്കുറവോ  മാനസിക വിഭ്രാന്തികളോ ആകാം അയാളെ അവിടേക്കെത്തിച്ചത്  എന്ന കുറ്റബോധവും പേറി  അറ്റമില്ലാത്ത നാൾവഴികൾ  നടന്നു തീർക്കണം.എല്ലാ വികാരങ്ങളും ക്ഷണികമാണ്.;ദുഃഖം ഒഴികെ....അത് കാലം തന്നെ മായ്ക്കണം.പക്ഷെ ഓരോ തവണ മായ്ക്കുമ്പോഴും അതിനു മൂർച്ച കൂടിക്കൊണ്ടേയിരിക്കുന്നു.   ...

റീ ഷെഡ്യൂൾ ...

ഇന്ന് ഈ സമയത്ത് ഞാൻ ഇവിടെ വരണമെന്ന് വിധാതാവ് വിധിച്ചിരിക്കാം. .വിചിത്രം !!എവിടെ നിന്ന് എവിടെ വരെ ...ഒരു എത്തും  പിടുത്തവും കിട്ടാത്ത  കുറെ ചോദ്യങ്ങൾ.. ചുറ്റിനും ഒരുപാട് കുട്ടിപ്പട്ടാളങ്ങൾ ...അവർക്ക് നടുവിൽ ഒറ്റക്കൊരു കസേരയിൽ ഇരിക്കുമ്പോൾ ചുറ്റും നടക്കുന്ന കോലാഹലങ്ങൾ എന്നെ ബാധിക്കുന്നേയില്ല ...ആണ്‍ കുട്ടികൾ കമന്റ്‌ ചെയ്യണ  സ്വഭാവം ഇന്നും നിർത്തിയിട്ടില്ല.അതൊരു പക്ഷെ എത്ര ജെനറേഷൻ മാറിയാലും മാറാത്ത ഒരു തരം സഹജവാസനയാകം..എന്റെ മകന് പരീക്ഷ എഴുതാൻ കൂട്ട് വന്ന എന്നെ കണ്ടു അതേ പ്രായത്തിലുള്ള ഒരു കോന്തൻ "എന്താ ചേച്ചി പരിപാടി. . ചോദ്യം എഴുതി പഠിക്യാണോ "എന്ന് കമന്റ്‌ പറയുമ്പോ അവന്റെ മുഖത്തൊരു പാട് വീഴ്ത്യാലോന്നു  കൈ എന്നോട് ചോദിച്ചു ...പിന്നെ ദൂരെക്കെവിടെക്കോ നോക്കിയിരുന്നു തികട്ടി വന്ന വികാരത്തെ കടിച്ചിറക്കി...          ഈ കുട്ടിക്കെന്ന പോലെ ഞാൻ എത്രപേർക്ക്ചിന്താവിഷയമായിക്കാണണം                                        ...

........... ഒരിടവേളക്ക് ശേഷം ...........

"എഴുതൂ നിനക്കതിന്  കഴിയും "...അതെ അതെനിക്ക് കഴിയും .അതെന്റെ  കഴിവാണല്ലോ ...എന്റെ പേനത്തുമ്പിൽ നിറയാൻ അക്ഷരങ്ങൾ കാത്തു  നില്ക്കുകയാണ് .അതിനാൽ ""ഇപ്പൊ മൂഡില്ല ,എന്തെഴുതാൻ ,എന്റെ ഈ  അവസ്ഥയിൽ  ...എന്നിലെ അക്ഷരങ്ങൾ  മരിച്ചു ,എന്നിലെ എഴുത്തുകാരി  നിർജീവയാണ്"" ....അഹങ്കാരത്തിന്റെ ബഹിർ സ്ഫുരണങ്ങളായി  പലവട്ടം  ഞാൻ മറുപടികൾ പറഞ്ഞു .......                                                                                  ഞാൻ എന്ത്? എനിക്കെന്തുണ്ട്?ഈ വ്യക്തിയുടെ മകൾ ...ഇന്നയാളുടെ  ഭാര്യ ..ഇവർക്ക്  അമ്മ ...ഇന്നയാൾക്ക് കൂടപ്പിറപ്പ്.....ഇവ ർക്ക് മിത്രം ......പിന്നെ  തീർന്നില്ല  ഇവർക്ക്  ശത്രു :)...അതല്ലേ ഞാൻ എനിക്കെൻറെതു എന്തുണ്ട് ? എന്റെ പേര് പോലും ആരുടെയോ ഇഷ്ടങ്ങൾ ...ഒരുപാട് ചർച്ചകളി...

ഭാവം!!!

 യാത്ര അയപ്പ് കഴിഞ്ഞു തിരിയുമ്പോൾ ഒരു പൊട്ടിച്ചിരി ... തിരിഞ്ഞു നടക്കുമ്പോൾ കണ്‍ പീലിയിൽ തട്ടി താഴെ വീഴാത്ത കണ്ണുനീർത്തുള്ളി വഴി മായ്ക്കുന്നു .അടച്ചു തുറന്ന കണ്ണിൽ  രൗദ്രം .. വലിഞ്ഞു  മുറുകുന്ന കവിൾത്തടം...ചുണ്ടിന്റെ ഒരു കോണിൽ  പുഛ ത്തിന്റെ കലർപ്പ്...  ഏറ്റവും ഒടുവിൽ നിസ്സഹായത   സ്ഥായിഭാവം കുറിക്കുമ്പോൾ കടിച്ചമർത്തിയ വേദനയുടെ തേങ്ങലുകളുമായി അവൾ നടന്നകന്നു .....
 മിത്ര !!!! നിനക്ക്  എന്തു സംഭവിച്ചു .... നിശബ്ദതയെ  സ്നേഹിച്ചു  തുടങ്ങിയോ നീ ...അതോ ആരും കാണാത്ത കേള്‍കാത്ത ലോകത്തിലേക്ക്‌ ഊളിയിട്ട് ഇറങ്ങുകയാണോ  നിന്‍റെ മനസ്സ് ....തുമ്പപ്പൂവിന്റെ  നൈര്‍മല്യവും  തുളസിക്കതിരിന്റെ വിശുധിയുമായിരുന്നു നീ ...കണ്ണുകളിലെ തിളക്കത്തില്‍ നിറഞ്ഞു നിന്നത്   എന്നും മയില്‍പീലികള്‍ ...നിറഞ്ഞു  കത്തുന്ന  സന്ധ്യാ ദീപമായിരുന്നു നിന്‍റെ മനസ്സ്‌..ഒരു കാറ്റും അണക്കാത്ത ദീപം ...ആ നീ എവിടെ ?                                                             മരുക്കാറ്റിന്റെ തീക്ഷ്ണതയാണോ നിന്‍റെ മനസ്സിനെ കെടുത്തിയത്?  എപ്പോഴോ കാലം  തെറ്റി  വന്ന മഴയിലാണോ നിന്‍റെ മയില്‍പീലിയുടെ ഇതളുകള്‍  അടര്‍ന്നത്‌ ?കൈക്കുടന്നയില്‍ മയങ്ങിയിരുന്ന നീര്‍ത്തുള്ളി ...പാതി കൂമ്പിയടയുന്ന മിഴികളില്‍ നിന്നുതിരുന്നത്  നിന്‍റെ  ഹൃദയരക്തം ... പക്ഷെ  ഞാന്‍ അറിയുന്നു ...
Image
 എന്റെ ആത്മാവിന്റെ  നിറം നല്‍കിയ  മീര !!! ഒരു പാട് നിറങ്ങള്‍ നല്‍കിയിരുന്നു ഞാന്‍ മീരക്ക് .......എവ്ടന്നോകെയോ കേട്ട വരികള്‍ കൂടി വായിച്ചു ഞാന്‍ എന്റെ മീരക്ക് ജീവന്‍ നല്‍കി...കടമെടുത്ത വാക്കുകളാണ് എല്ലാം...എങ്കിലും മീരയെ അറിയാം...  കൃഷ്ണ നീയെന്നെ അറിയില്ല എന്ന ഓരോ പരിദേവനത്തിനും അവന്‍ ചിരിച്ചു കാണും ...ആരോരും അറിയാതെ അവനെ ഉള്ളില്‍ വച്ച് ആത്മാവ് കൂടി  അര്‍ച്ചിച്ച മീര..... വരളുന്ന ചുണ്ടിലെ നനവാര്‍ന്ന ഒരു ഓര്‍മ്മയുടെ മധുവായി മധുരമായി അവളെ എന്നും അറിയുന്ന കൃഷ്ണന്‍ !!! അവളുടെ ചിരകാല വിരഹത്തില്‍ ഒരു നാളില്‍ ഉറയുന്ന കനിവായി കാവ്യമായി അവളെ അറിയുന്ന കൃഷ്ണന്‍ !!!!!!!  തിര കോതി നിറയുന്ന  കാളിന്ദി ഉണരുന്ന   പുതു മോഹയാമങ്ങളില്‍ അവളെ തിരഞ്ഞ കൃഷ്ണന്‍ !!! ഗതകാല വിസ്മൃതിയുടെ  തിരമാല ചാര്‍ത്തുന്ന അഴലായി; ആ  അഴല്‍ രൂപമെടുത്ത അഴകായിരുന്നു മീര. . കൃഷ്ണന്  ഏകാന്ത   ഭവനത്തില്‍ തളര്‍ന്നിരുന്നു  ഇടറുന്ന മിഴികളാല്‍ സ്വന്തം മനസ്സിനെ മുകരുന്ന മീരയെ അറിയുന്ന കൃഷ്ണന്‍  .. വിരലാല്‍ മനസ്സിന്റെ ഇതളുകള്‍ തടവുമ്പോള്‍ ഏകാന്ത...