Posts

Showing posts from December, 2010

ചിരിച്ചില്ലെങ്കിലും പുഞ്ചിരിക്കാല്ലോ.......

സംഭവം  നടക്കുന്നത് കുവൈറ്റിലെ ഞങ്ങളുടെ കൊച്ചു വീട്ടില്‍ !!! അത്യാവശ്യം അല്ല നല്ലോണം പ്രേത യക്ഷി ഭൂതാതികളെ ഭയമുള്ള ഞാനും അതിലൊന്നും തരിമ്പും പേടിയില്ലാത്ത;സ്വയം എന്തിനെയോ കണ്ടിട്ടുണ്ട് എന്നും അവകാശപ്പെടുന്ന എന്‍റെ ഭര്‍ത്താവും ഞങ്ങളുടെ മകനും ആണ് ഇവിടത്തെ അന്തേവാസികള്‍.അവിടവിടെ ഒളിച്ചുനിന്നു ലൈറ്റ് ഓഫ്‌ ചെയ്തു എന്നെ പേടിപ്പിക്കാന്‍ ഉറക്കെ കാലന്‍ കോഴിയുടെയും കള്ളിയങ്കാട്ടു നീലിയുടെയും ശബ്ദം ഉണ്ടാക്കാന്‍ വിരുതനാണ് എന്‍റെ ഭര്‍ത്താവ്.അന്നൊക്കെ ഞാന്‍ പേടിച്ചു വിറച്ചു ഗുരുവായുരപ്പനെ വിളിച്ചു നേരം വെളുപ്പിച്ചിട്ടുമുണ്ട്.എത്ര കെഞ്ചി പറഞ്ഞിട്ടും വിരുതന്‍ ഈ തമാശകള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടും ഇരുന്നു.തണുപ്പുകാലത്ത് ഇവിടെ കൊടും തണുപ്പാണ്.അതില്‍ നിന്നും ചെവി, കഴുത്തു എന്നിവകളെ സംരക്ഷിക്കാന്‍ ഞാന്‍ തോര്‍ത്തുമുണ്ട് തല വഴി കഴുത്തില്‍ ചുറ്റിക്കെട്ടുന്ന പതിവുണ്ട്.രാത്രിയില്‍ തണുപ്പുകാലത്ത് ശങ്ക കൂടുതലാണല്ലോ. അത് തീര്‍ത്തു ബാത്ത്റൂമിന് പുറത്തു  വന്ന ഞാന്‍   കേട്ടത് കള്ളിയങ്കാട്ടു നീലിക്ക് വെള്ളി അല്ല പ്ലാറ്റിനം വീണ ഒരു അപശബ്ദം ആണ്.ഞാന്‍ തീര്‍ച്ചയായും വിറച്ചു.പക്ഷെ കള്ളിയങ്കാട്ടു നീലിക്ക...

ഓര്‍മ്മകള്‍...

അഷ്ടമിച്ചിറ..... കുഞ്ഞുനാളില്‍ ഒരു കൂമ്പാരത്തോളം നല്ല ഓര്‍മ്മകള്‍ തന്ന നാട്...ശങ്കുണ്ണിമ്മാന്‍... ക്ഷീണിച്ചു മെലിഞ്ഞു കുടുമ കെട്ടി  കാലന്‍ കുടയൊക്കെ പിടിച്ചു വരും.താഴെ അമ്മാവന്‍റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്‍...അമ്മായിയെ കല്യാണം കഴിച്ച വീട് എന്‍റെ വീടിന്‍റെ പടിഞ്ഞാറുനിന്ന് നോക്കിയാല്‍ കാണുന്ന വിശാലമായ പാടത്തിനും അപ്പുറത്താണ്...അച്ഛമ്മ (അമ്മാവന്‍റെ അമ്മ )മാത്രമാണ് ഉള്ളത്.കുനിഞ്ഞു നടക്കുന്ന അച്ഛമ്മ ....എന്‍റെ കൂട്ടുകാരന്‍ പ്ലാവിന്‍റെ വേരില്‍ കയറി നിന്നാല്‍ എനിക്ക് കാണാം ..പുക മറക്കുള്ളിലൂടെ ...ഇരുമ്പന്‍പുളി മരത്തിന്‍റെ ഇടയിലൂടെ ചേമ്പിലയിലെ വെള്ളത്തുള്ളി കള്‍ക്ക് ഇടയിലൂടെ എനിക്കാ വീട് കാണാം..അച്ചമ്മേടെ കൈകള്‍ക്ക്  മന്ത്ര ശക്തിണ്ട് എന്ന് തോന്നും . ..എന്ത് കഴിക്കാന്‍  തന്നാലും രുചി ടെ മണം വരും അതില്‍ നിന്നും..മിന്‍ച്ചി എപ്പോഴും ലച്ചിടെ കൂടെ അവിടെയാണ്.അവിടെ ഒരു കുളം ണ്ട് .നീല നിറമുള്ള വെള്ളം ...എനിക്ക് അവിടെക്കൊക്കെ വിലക്കാണ്.ചിലപ്പോ അല്ല എപ്പളും കൊതിച്ചിട്ടുണ്ട് മിനി ആവാന്‍ പറ്റിയിരുന്നെങ്കില്‍ എന്ന്...ഞാന്‍ കൊതിച്ചിരുന്ന പൂമ്പാറ്റ ചിറകുകള്‍ അവള്‍ക്കാണ് കിട്ടിയത്...എ...

ഓര്‍മ്മകള്‍.........

അഷ്ടമിച്ചിറ ....എട്ടു  ചിറകള്‍ ഉണ്ടായിരുന്നോ? അറിയില്ല.. അവിടത്തെ ജീവിതം ..അതൊരു  വാടക വീട്ടില്‍ ആയിരുന്നു.നിറയെ മീനുകള്‍ ഉള്ള ഗ്രില്‍ സിറ്റ്ഔട്ടില്‍. ഓരോ  മീനിന്‍റെയും ഉള്ളിലൂടെ പുറത്തേക്കു നോക്കാന്‍ എനിക്കിഷ്ടായിരുന്നു.പലവലുപ്പത്തിലുള്ള ലോകം. റോഡില്‍ നിന്നു ചെറിയ ഗേറ്റ് തുറന്നു താഴേക്ക്‌  ഇറങ്ങി വരുമ്പോള്‍ നിറയെ മഞ്ഞയും ഓറഞ്ചും പൂക്കളുള്ള ചെടികള്‍ നിരന്നു നിന്നിരുന്നു. പൂമ്പാറ്റകളുടെ സ്വര്‍ഗമായിരുന്നു അവിടം.മുറ്റത്തുള്ള മാവില്‍ അച്ഛന്‍ ഊഞ്ഞാല്‍ കെട്ടിത്തരും.അവിടിരുന്നു ആടുമ്പോള്‍ ലോകം മുഴുവന്‍ എന്‍റെ കൂടെ ആടുന്നത് കാണാന്‍ എന്ത് രസാണ്ന്നോ.വീടിനു പടിഞ്ഞാറു വശത്ത് എന്ന് വച്ചാല്‍ പിന്നില്‍ ഒരു വലിയ പ്ലാവുണ്ട് .പടിഞ്ഞാറെ വശത്തെ തിണ്ണയില്‍ വച്ച് കഞ്ഞി കുഞ്ഞി കളിക്കുമ്പോ വെയില്‍ അടിക്കാതെ എനിക്ക് കുട പിടിച്ചിരുന്നത് ആ കൂട്ടുകാരന്‍ പ്ലാവ് ആണ്.അതിനപ്പുറത്തും ണ്ട് ഒരു പ്ലാവ് .അതിനു ഞങ്ങളുടെ കൂട്ട് അത്ര പിടിച്ചില്ല.വേരിനിടയില്‍ നിറയെ പല നിറത്തിലുള്ള ഗുളികകള്‍ നിറച്ചു അതെന്നെ വിളിച്ചു.അച്ഛന്‍ ആവശ്യമില്ലാതെ കളഞ്ഞതാണെന്നു കൂട്ട് പ്ലാവ് പറഞ്ഞത് ഞാന്‍ കേട്ടില്ല.പാവം അമ്മേം അ...

ഓര്‍മ്മകള്‍

ഓര്‍മ്മ വക്കുമ്പോള്‍ ഞാന്‍ അഷ്ടമിച്ചിറയില്‍ ആണ്. സ്വയംഭൂവായ ശിവനുള്ള അമ്പലം! അമ്പലത്തിനു പുറകിലെ കുളവും അതിനടുത്ത തോടും ആണ് ആദ്യം ഓര്‍മ്മ വരിക.കാരണം ആ തോട് അവിടെയുള്ള ഒട്ടുമിക്ക വീടുകളിലൂടെയും കടന്നു പോയിരുന്നു.അച്ഛനും അമ്മയും അവിടത്തെ സ്കൂളില്‍ ആണ് പഠിപ്പിക്കുന്നത്‌. ചെറിയ സ്കൂളില്‍ ഞാനും വലിയ സ്കൂളില്‍ ചേച്ചിയും.ഗാന്ധി സ്മാരക ഹൈസ്കൂള്‍ അഷ്ടമിച്ചിറ.ഗാന്ധിജിയുമായി എന്തോ  ബന്ധമുള്ള  സ്കൂള്‍ ആണ് അതെന്നായിരുന്നു ഒന്നാം ക്ലാസ്സുകാരിയായ എന്‍റെ  ധാരണ.അതിനെ ഒന്നുറപ്പിക്കാന്‍ പാകത്തില്‍ സ്കൂള്‍ മുറ്റത്തു ഗാന്ധി പ്രതിമയും ഉണ്ട്....ചേച്ചി അവിടെ ചെറിയ സ്കൂളില്‍ പഠിച്ചിരുന്നപ്പോഴുള്ള കഥകള്‍ കുറച്ചൊക്കെ കേട്ടിരുന്നു ഞാന്‍.അഷ്ടമിച്ചിറയെ  ആത്മാവിന്‍റെ ഭാഗമാക്കിയ ലച്ചി ആയിരുന്നു അവള്‍ക്കു കൂട്ട്.ലച്ചിടെ അച്ഛന്‍റെ ചെറിയമ്മേടെ വീടിന്‍റെ മതിലും  സ്കൂള്‍ ന്‍റെ മതിലും ഒന്നാണ്.അവിടെ ഓരോ ദിവസവും ഓരോ നിറങ്ങളില്‍ മുങ്ങി ലച്ചിയുടെ കൈ തുമ്പില്‍ തൂങ്ങി  സ്കൂളില്‍ എത്തുന്ന മിന്‍ച്ചി!അവള്‍   കരയാതിരിക്കാന്‍ ചെറിയമ്മേടെ വീട്ടിലെ  നാട്ടുമാവിന്‍റെ അടിയില്‍ നിക്കുന്ന ലച്ചി.ലച്ചിയേ...

ഓര്‍മ്മകള്‍.....

ഓര്‍മ്മകള്‍ .....ഒട്ടും പ്രാധാന്യം നല്‍കാതെ ഞാന്‍ ബോധപൂര്‍വവും അല്ലാതെയും മറന്നു കളഞ്ഞതെല്ലാം ഇപ്പോള്‍ ആയിരം സൂര്യപ്രകാശത്തോടെ  തെളിഞ്ഞു നില്‍ക്കുന്നു.എന്‍റെ ബാല്യത്തിനു നിറങ്ങള്‍ നല്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല.അല്ലെങ്കില്‍ ഞാന്‍ തിരിച്ചു അറിഞ്ഞിരുന്നില്ല.എന്‍റെ കുട്ടികള്‍ ഇവിടെ ഈ മരുഭൂമിയില്‍ പുതുമണ്ണിന്‍റെ  മണമറിയാതെ ആമ്പല്‍പ്പൂക്കളേയും മുള്ളന്‍ പഴങ്ങളെയും അറിയാതെ കണ്ണന്‍ ചിരട്ടയില്‍ വയ്ക്കുന്ന തുമ്പപ്പൂ ചോറിന്‍റെ സ്വാദ് അറിയാതെ  വളരുന്നത്‌ കാണുമ്പോഴാണ് എന്‍റെ ജീവിതം എന്തായിരുന്നു എന്നും ഇവര്‍ക്ക് എന്താണ് നഷ്ടമാകുന്നത് എന്നും ഞാന്‍ തിരിച്ചു അറിയുന്നത് ... പണ്ട് എം.ടി കഥകള്‍ വായിക്കുമ്പോള്‍ നിളയുടെ അവസ്ഥയിലെ  സങ്കടവും  ഗ്രാമീണ സൌന്ദര്യത്തിന്‍റെ അധപ്പതനത്തിലെ നൊമ്പരവും  ആ പുസ്തകതാളിന്‍റെ കൂടെ അടഞ്ഞിരുന്നു.എന്നാല്‍ ഇന്ന് എന്‍റെ നാട് ഓരോ ദിവസവും അതിന്‍റെ ശാലീനത നഷ്ട്ടപ്പെടുത്തുമ്പോള്‍ ഓരോ ഒറ്റയടിപ്പാതകളും ടാര്‍ റോഡിലേക്ക് മാറുമ്പോള്‍..പാതയോരത്തെ പൂമരങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളിലേക്ക് വഴി മാറുമ്പോള്‍ എല്ലാം ആ നൊമ്പരം എന്തെന്നും അതിന്‍റെ സത്യ...