Tuesday, September 6, 2011

ഓര്‍മ്മകള്‍

അന്നൊക്കെ.. അല്ല എന്നും മിന്‍ചിയാണ് മിടുക്കി.ഞാന്‍ അത്ര പോര ...അതെന്റെ മനസ്സില്‍ പതിഞ്ഞു തന്നെ കിടന്നിരുന്നു ...ആരുടെയും കുറ്റം കൊണ്ടല്ല .അതങ്ങനെ വന്നു ..എല്ലാവരും അതിനു വളം കൊടുത്തു വെള്ളമൊഴിച്ച്  വളര്‍ത്തി.ആ കുഞ്ഞു പ്രായത്തില്‍ എന്റെ തെറ്റുകള്‍ അതി സാമര്‍ത്ഥ്യം വേഷം കെട്ട് ഒക്കെയായി മാറുമ്പോ ഞാനും അതിനെ മനസാ വരിച്ചു..നിശബ്ദം !!! ആരും സ്നേഹത്തോടെ  ഒന്നും  പറയാത്ത ബാല്യം . അച്ഛനും  അമ്മയും    പ്രാരാബ്ദ ത്തിന്റെ തിരക്കില്‍  എന്നെ  കാലത്തിനു  വിട്ടതാകും  .അമ്മ ഉരുള ഉരുട്ടി തരുമ്പോ അമ്മേടെ മനസ്സിലേക് ഒന്നെത്തി നോക്കി എന്നോടുള്ള  സ്നേഹത്തിന്റെ കണക്കു നോക്കാന്‍ പറ്റിയെങ്കില്‍ എന്ന് ചിന്തിച്ചണ്ട് .അച്ഛന്‍ എശ്മ ന്നു വിളിച്ചു തലേല്‍   തലോടുമ്പോ   കണ്ണടച്ച്  നില്‍ക്കും .ആ വാത്സല്യം ആ സ്നേഹം അത്  നഷ്ട്ടപ്പെടാതെ  മുഴുവനും  അങ്ങട്ട്  കിട്ടാന്‍   .എനിക്ക്  മനസ്സിലാകുന്ന സ്നേഹം എനിക്ക് വേണു ചേട്ടന്‍ തന്നണ്ട്.വിരല്‍ തുമ്പില്‍ തൂങ്ങാനും ,കഥ പറയുമ്പോ തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കാനും  ഉള്ള സ്വാതന്ത്ര്യം ആയിരുന്നു ആ സ്നേഹം..എനിക്ക്   ഇഷ്ടളള കഥകള്‍ എന്നും പറഞ്ഞു തരുന്ന സ്നേഹം.ദേഷ്യത്തിന്റെ ഒരു തുമ്പ് പോലുമില്ലാതെ തെളിഞ്ഞ മുഖം എന്നോടെപ്പഴും ....

                                        അങ്ങനെ ഒരു ദിവസം എനിക്കും കിട്ടി..ഞാന്‍ കാത്തു കാത്തിരുന്ന മിട്ടായി !!ചീരു...പാവക്കുട്ടിയെ കിട്ടി എനിക്ക്..കൌതുകത്തോടെ ഞാന്‍ നോക്കി...ഒരു വെളുത്ത തുണിക്കെട്ടില്‍ പൊതിഞ്ഞു കണ്ണ് പോലും തുറക്കാത്ത ഒരു സാധനം...ആദ്യായിട്ട് ഒരു കുഞ്ഞിവാവയെ കണ്ടു ഞാന്‍ .അന്നെനിക്ക് വയസ്സ് അഞ്ച്..അമ്മൂമ്മയുടെ നന്ദിനിക്കുട്ടിയായി..ഞങ്ങളുടെ ചീരുവായി അവളൊരു വിലസല് വിലസി..എന്നും ദിവസത്തെ തള്ളിവിടും .അവളൊന്നു വലുതാവാന്‍ ;എന്റൊപ്പം ഓടിനടക്കാന്‍ ...വര്‍ത്താനം പറയാന്‍ ..എന്നെ  കണ്ടാ  പല്ലില്ലാത്ത വായ തുറന്നു ചിരിക്കും അവള്‍ ..എന്റെ എല്ലാ സങ്കടോം പറപറക്കും.ഉണ്ടപ്പക്രുനെ മടിയില്‍  കിടത്തി ആയിരം കണ്ണും ..കണ്ണാംതുമ്പിം ഒക്കെ പാടി ഉറക്കും..കൂടെ ഞാനും ...അവള്‍ക്ക് കലക്കണ പാല്‍പ്പൊടി ഞാനും കഴിക്കും.അവള്‍ടെ അമ്മൂമ്മ (എന്റെ അമ്മായി )കാണാണ്ടെ കട്ട് എടുക്കും.
                                                 അവള്‍ വലുതായി കൂടെ എന്റെ സന്തോഷവും ...അന്ന് താഴത്ത്‌ (അച്ഛന്റെ തറവാട്,ചീരുന്റെ വീട് )നിറയെ പൂച്ചക്കുട്ടികള്‍  ഉണ്ടായിരുന്നു ...തട്ടിട്ട വീടാണ് അത് .മുന്‍പില്‍ നാലു പാളി വാതില്‍ .തിണ്ണയിലേക്ക്  കയറാന്‍ അര്‍ദ്ധ ചന്ദ്രാകൃതിയില്‍ മൂന്നു പടിക്കെട്ടുകള്‍ ണ്ട് .രണ്ടു തരം മുല്ലപ്പടര്‍പ്പുകളുണ്ടവിടെ തോട്ടത്തില്‍  ...ശകുന്തളയുടെ തപോവനം ആയിരുന്നു അവിടം ഞങ്ങള്‍ക്ക് .സെരിലാക് കുട്ടി ..അവള്‍ ഉരുണ്ടു ഉരുണ്ടു സ്കൂള്‍ ബാഗും തൂക്കി വരണത് കാണാന്‍ നല്ല രസാ ..അന്ന് അമ്മാവന് കാര്‍ ണ്ട്.അതിലാ അവള്‍ പോവാറ്...അവള്‍ ഒന്നാം ക്ളാസില്‍ ആയപ്പോഴേക്കും ലചിം വേണു ചേട്ടനും ആലുവയില്‍ വീട്
വച്ച് അങ്ങോട്ട്‌ മാറി ....അതോടെ ആശ്വാസത്തിന്റെ ഒരു കച്ചിതുരുമ്പ് എന്റെ കൈ വിട്ടു പോയി ...6 വയസ്സേ ഉണ്ടായിരുന്നുള്ളു എങ്കിലും എനിക്ക് എല്ലാമായിരുന്നു അവള്‍ ....

1 comment:

വരവൂരാൻ said...

അമ്മ ഉരുള ഉരുട്ടി തരുമ്പോ അമ്മേടെ മനസ്സിലേക് ഒന്നെത്തി നോക്കി എന്നോടുള്ള സ്നേഹത്തിന്റെ കണക്കു നോക്കാന്‍ പറ്റിയെങ്കില്‍ എന്ന് ചിന്തിച്ചണ്ട്

മനോഹരം

......

  ജനിച്ച കാലം മുതലേ ഉള്ള ഭയമാണ് അവസാനിച്ചത്.അതേ വരെ രാത്രികളിലെ ഓരോ നിമിഷവും പേടിയോടെയാണ് കടന്നു പോയ്ക്കൊണ്ടിരുന്നത്.അസമയത്ത്  വരുന്ന ഓരോ വി...